Sunday, 29 December 2013

ആഗ്രഹം


അച്ഛനു പേടി അമ്മക്ക് ആധി
ഗർഭത്തിൽ അന്ധനും മൂകനും ഞാൻ
അച്ഛന് ദേഷ്യം അമ്മക്ക് ദുഃഖം
എന്റെ കാലുകൾക്ക് വാതം
അച്ചനാസക്തി അമ്മക്ക് ഭക്തി
കോവിലിൽ ഇരുളിൽ പ്രിതിഷ്ട ഞാൻ
അച്ഛന് വ്യാധി അമ്മക്കോ വിധി
ഇതെൻ ദുർവിധി  ഒരപരാഗ്രഹം .



നീലനയനങ്ങൾ



ഓർമകളോർമകൾ ഓളങ്ങൾ സൃഷ്ട്ടിച്ചെൻ
ബാല്യ കാലത്തിലേകെത്തി നോക്കീടുന്നു.
സന്ധ്യ സമയമടുത്തു വരുനെന്നു
അമ്പല മണിനാദമോർമപ്പെടുത്തുന്നു.
അർക്കൻ,ദിവാകരൻ വിശ്രമത്തിന്നായി
പോകുന്ന കാഴ്ച്ച ഹോ! നയന മനോജ്ഞമാം
കർതുകിൽ കൊണ്ടോ നിശാദേവി സീമയിൽ
കുങ്കുമ ശൽക്കങ്ങൾ ഒപ്പിമാറ്റീടുന്നു
രാത്രി തൻ കമ്പിളി കുപ്പായം തന്നിലായി
മിന്നാമി നുങ്ങുകൾ മിഴി തുറന്നു
കണ്ടു ഞാൻ അകലയായ് ഏകയായ് നിൽക്കുന്നു
എൻ ബല്യ സഖി നീ, എൻ നക്ഷത്ര സുന്ദരീ
നയനങ്ങൾ നയനങ്ങൾ എത്ര മനോഹരം
ഹാ,നീലനയനങ്ങൾ എത്ര മനോഹരം
മിഴികളടച്ചും തുറന്നും കടാക്ഷിച്ചും
അവളെന്നെ തന്നയോ നോക്കി നിൽപ്പൂ
ജാലക വാതിലിലൂടെ ഞാൻ എപ്പോളും
നിശയുടെ വരവിനായ് കാത്തിരിക്കും
രാത്രിയും ചന്ദ്രനും രാത്രീഞ്ചരൻമാരു
ഈ ബാല ചേഷ്ടകളാസ്വതിക്കേ
ഒരുനാളാ നയനങ്ങൾ ഒരു മേഘപാളിയാൽ
മഞ്ഞ ഹോ കാണാതായ് മന്ദം മന്ദം
അകലെ നിനെങ്ങാനോ ഒരു പുതുജീവൻ തൻ
തേങ്ങി കരച്ചിലെൻ കർണ്ണം പുക്കൂ
ജനിമൃതി സംസാര ശ്രേണിതൻ സത്യങ്ങൾ
ആർക്കാണറീയുന്നതീ  ലോകത്തിൽ.
പുലരുവോളം ഞാനാ ജാലക വാതിൽക്കൽ
കാത്തിരുന്നയോ വേഴാമ്പൽ പോലെ.

കാലമെൻ രൂപത്തി നഴകേകി മാനസം
യവ്വന യുക്തം തുടിതുടിക്കെ
മഴയാൽ കുതിർന്ന തൻ പച്ചതുകിൽ
ഭൂമി വെയിൽ കായുവാനായ് വിരിച്ച നേരം
തെന്നിളം കാറ്റൊരു നിശ്വാസമായ് വന്നു
പൂവിൻ പരാഗണമെന്ന പോലെ
നയനാഭിരാമമാ നയങ്ങൾ കാണ്കെ ഞാൻ
ആശ്ചര്യ മനസാ നിന്നുപോകെ
മന്ദം തിരിഞ്ഞൊന്നു കണ്ണാൽ കടാക്ഷിച്ചാ
സുന്ദരിയെങ്ങൊ മറഞ്ഞു പോയി.

ആദ്യമായ് പ്രേമം വിരിഞ്ഞെൻ മനസിതിൽ
സ്വപ്നാട നായകനായി ഞാനും
വിടരു മടയു മിടക്കിടെ നയങ്ങൾ
ആനന്ത കണ്ണീർ പൊഴിക്കുമല്ലൊ
നിഴൽ നീളും സന്ധ്യകൾ ഞങ്ങൾ തൻ
പ്രേമത്തി നൊരുമൂക സാക്ഷികളായി നിന്നു
സ്നേഹമെൻ സിരകളിൽ ലഹരി നിറക്കവേ
ഞാനുമെൻ ലോകവു മവളിൽ ലയിക്കവേ
നീല നയനങ്ങൾ പാതിയായ് ചിമ്മികൊണ്ട
വളെന്റെ ചെവിയിലായ് മന്ത്രിച്ചു
പ്രിയതമാ വിശ്വപ്രണയത്തിൻ സമ്മാനമാ
മൊരരുമ എൻ ഉദരത്തിൽ ഉണ്ടായിരിക്കുന്നു.

ഉത്തുംഗ സ്രുംഗങ്ങൾ കീഴടക്കും നേരം
അഭ്യസിക്കുളൊരു സന്തോഷ മെത്രയോ
യുദ്ധത്തിൻ അന്ത്യത്തിൽ വിജയമെത്തും  നേരം
രാജാവിനുള്ളോരു സന്തോഷ മെത്രയോ
ഇന്നതിൻ മീതെയായ് ധരണിയിൽ നിറയുമീ
സന്തോഷമെന്നെ യുന്മത്തനാക്കി
ഈശൻതൻ കൈകുമ്പിൾ നീട്ടി തരുന്നോരീ
മൽനിധി കാണാനായ് വെമ്പി നിൽകെ
കളിയായി മൽസഖി ചോദിച്ചിതെന്നോട്
നാഥ നിൻ സ്നേഹം പകുത്തു പോമോ ?...
ഒന്നുമേ ച്ചൊലീല ഞാനി തെന്നാകിലും
ഹൃദയത്തിലെവിടയോ പോറൽ വീണു.

ദിവസങ്ങൾ മാസങ്ങൾ എണ്ണി കൊഴിയവേ
ഒരുനാളെൻ കുഞ്ഞിൻ കരച്ചിൽ കേട്ടു
ഇരുനീല നയനങ്ങൾ എന്നെ ഏൽപിചെന്റെ
പ്രിയതമ വാനിൽ അലിഞ്ഞു പോയി
അച്ചട്ടായ് പോയൊരാ വക്കുകളിന്നുമെൻ
കർണപൂടത്തിൽ മതിച്ചു കേൾക്കേ
എൻ സ്നേഹമൊട്ടും പകുക്കാതെ തന്നെ ഞാൻ
എൻ മകൾക്കായിട്ടു നീക്കി വയ്പൂ 
അമ്മയെന്നമ്മ ഇനെവിടെയാണച്ഛാ?...
ഞാനാദുഖ നിമിഷങ്ങൾ അയവിറക്കെ
ഒരു കൊച്ചു പവനൻ തൻ മൃദുലകരങ്ങളാൽ
ജാലക മൽപം തുറന്നു വച്ചു
കാണാൻ കഴിയാത്ത പൊന്നോമനക്കായ്
നക്ഷത്രം വിണ്ണിൽ ഉദിച്ചു നിൽപൂ.............



സ്വപ്ന കടൽ .....






ഹൃദയമിതിൽ നിറയും സ്നേഹാർദ്ര സാഗരവും
പ്രകൃതിയുടെ ഉന്മാദ സന്തോഷ ഭാവങ്ങളും
ജീവിതം സന്തോഷവും ,കലയും ആക്കീടട്ടെ
ദുഖത്തിൽ ചിരിയുണ്ടാം ,ആനന്ദം കണ്ണീരാവാം
ജീവിതം സ്വതന്ത്രമായ് മേൽക്കുമേൽ ഉയരട്ടെ
പറക്ക ചിന്തകൾ വിണ്ണിതിൻ ഉയരത്തിൽ
ചരിക്ക മാനവർ നമ്മൾ മന്നിതിൻ ശ്രേയസ്സിനായ്
ഇടറും കാൽകളെ പിടിച്ചു നിർത്ത നാം
അശരണർക്കായിട്ടരിയ നാം കൈകൾ

ചില നേരം എനിക്കകം തപമാകാം
ചിലനേരം മനസ്സുലകം വിട്ടുപോം
കുയിലുകൾ പാടും സ്വതന്ത്ര ഭൂമിയിൽ
സ്വതന്ത്ര നായീടാൻ കൊതിക്കുന്നീ ഞാനും
സ്വതന്ത്രമായെന്നും കൊടുംമ്പിരി കൊട്ടും
ഹൃദയ താളത്തിൽ കുതിക്കട്ടെ ഞാനും
നിമിഷങ്ങളിൽ ഞാൻ അലിഞ്ഞു തീരട്ടെ
ഉടയവൻ തന്റെ ഉയിരിൽ ചേരട്ടെ
ഉതിരും സ്നേഹത്തിൽ അലതല്ലും മനം
ഒരു സ്വപ്ന കടൽ കടന്നു നീന്തുന്നു
പ്രകൃതിയാം സത്യം ചിരിക്കുകയാവാം
സുകൃതം മാതാവാം ധരണിക്കു സ്വന്തം ......

മഴയുടെ സംഗീതം 







പുലർകാലേ പെയ്യുന്ന മഴയിലായ് എൻമനം 
പുളകത്തൽ പുതുമോടിയണിഞ്ഞീ ടുന്നു .
ആ മഴ കാഹളമാടുന്ന നേരത്തോ 
പക്ഷികൾ കൂട്ടിൽ ചടഞ്ഞി രിപ്പൂ .
ആ മഴ തന്നുടെ രൗദ്രഭാവത്തിലോ 
രുദ്രന്റെ താണ്ഡവം കാണുന്നു ഞാൻ .
മഴതന്റെ തണ്ണീർ കുടിച്ചൊരു ഭൂമിതൻ 
നെടുവീർപ്പിൻ മണമെന്നെ ആശ്ലേ ഷിപ്പൂ. 
പുലരിതൻ സംഗീതം പുലർകാലേ മീട്ടുവാൻ 
ഒരു കൊച്ചുപവനൻ വന്നെത്തി നോക്കി .
ഇറ്റിറ്റു വീഴുമാ കണികയീലീശൻതൻ 
നിസ്വാർത്ഥ സേവന മറിയുന്നു ഞാൻ .
ഒരു കൊച്ചു പുൽവിത്ത നിസ്വാർത്ഥ സേവനം 
മുതലാക്കി പയ്യെ വന്നെത്തി നോക്കി .
ആകാശ വീഥിയിൽ സുര്യ ഭഗവാനീ 
കരിമേഖപാളി തൻ മീതെയായി -
ഒരു ശുക്ര പുഷ്പ മുദിച്ചുയർനെന്ന പോൽ 
ശോഭിച്ചും മങ്ങിയും കാണ്മാറായി .
മഴ മാറി പുലരീ തുടുത്തൂ  തുടങ്ങുന്നു 
പക്ഷികൾ ഉത്സാഹേ പാറീടുന്നു. 
മുറ്റത്ത്‌ കെട്ടി കിടക്കുന്ന വെള്ളത്തിൽ 
വൃ ക്ഷലതാതി നികുഞ്ചാഗ്ര ഭാഗത്തിൻ 
സുന്ദര ബിംഭങ്ങൾ ആടീടുന്നു. 
മുറ്റത്തു നിൽക്കുന്നൊരാ പാറകഷ്ണമേൽ 
ഇറവെള്ള മിററിറ്റു വീണീടുന്നു .
പൊട്ടി ചിതറുമാ തുള്ളിയിൽ കണ്മനാം 
ജീവിതമെത്ര മേൽ അർത്ഥ ശൂന്യം. 
എങ്കിലും ആശിക്കാമാജല ബിന്ദുക്കൾ 
ഒന്നിച്ചു ചേരുന്ന കാലമുണ്ടാം ......

കർമകാണ്ഡം












ചുമടെടുക്കുവോർ ചുമടെടുക്കുവോർ 
സമസ്ഥ ഭാരവും തലയിൽ പേറുവോർ 
കൊടിയ വേനലിൻ കൊടിയ ചൂടിതിൽ 
വിവസ്ത്രരായ് നിൽക്കും പണിയാന്മ മക്കൾ 
പണമുള്ളോർകായ് പണീതുയർത്തുന്ന 
മണിസൌധത്തിന്റെ പെരുന്തച്ചൻ മാരും 
വഴി വാണിഭക്കാർ നടന്നു നീങ്ങുന്നു 
കവലകൾ തോറും പടർന്നു കേറുന്നു 
ഒരു പാഠശാലാ മുറിക്കുള്ളിൽ നിന്നും 
ഉയർന്നു കേൾക്കുന്നു ഗുരുവിന്റെ ശബ്ദം 
കരുത്തരാണവർ കരിങ്കല്ലുമായി 
തുടങ്ങുന്നു യുദ്ധം ദിനവും കാലത്തിൽ 
നിരന്നോരോട്ടോകാർ പറക്കും ബസ്സുകൾ 
തിരക്കിട്ടോടുന്ന റെയിൽവേ ജോലിക്കാർ 
മണാമൂറുന്നോരീ വിഭവ സദ്യയാൽ 
മനംനിറക്കുന്ന നളപുത്രൻ മാരും 
കഴുത്തിൽ ചുറ്റിയ സ്റ്റെതസ്കോപ്പുമായി 
ശിവരൂപംപൂണ്ട വൈഷ്ണവകർമികൾ 
ഉറച്ച പാറകൾ തുരനീ ഗംഗയെ 
മുകളിലെത്തിക്കും ഭാഗീരഥൻമാരും 
നിയമം കാക്കുന്ന നിയമപാലകർ 
കറുത്ത കോട്ടിട്ട വിധി കർത്താക്കളും 
ജനനിതനുടെ പരിചാരകരാം 
നഗരത്തൂപ്പുകാർ പണിതുടരുന്നു 
സമസ്ഥ ലോകത്തിൻ ജഗനിയന്താവേ 
തുടരുനിൻ സൃഷ്ട്ടി സ്ഥിതി സംഹാരങ്ങൾ 
ഒരു കർമകാണ്ഡം തുടരുന്നീ ഭൂവിൽ 
അനിർവചനീയ നിതാന്ത സ്പന്ദനം .

പ്രഫഷണൽസ്





ചപലതകൾ ചപലതകൾ 
പ്രഫഷണൽസ് ചവച്ച്  തുപ്പിയ 
ബബിൾക്കതിന്റെ ശേഷിപ്പുകൾ 
ഹൃദയം നുറുങ്ങുന്നവന്റെ ആർത്തനാദം 
അമ്മയുടെ തേങ്ങലുകൾ 
എല്ലാം ചെവിയിൽ മുഴങ്ങുന്ന 
റേഡിയോ നാടകം .
നിങ്ങൾ നമ്പർ ഒന്നു പറയുമോ ?
ഡോക്ടർ മുറിക്കു പുറത്തു നിന്നും 
രോഗിയുടെ ജൽപ്പനം 
കനപ്പിച്ചൊരു നോട്ടം -
ഞാൻ ഒരു രോഗിയല്ല 
ധ്വനി മനസിലാവാതെ 
ഇഴയുന്ന കാലും വലിച്ച് 
ആശുപത്രി മൂലയിലേക്ക് .
ഹൃദയത്തിന്റെ താക്കോൽ വാങ്ങിയ 
ഡോക്ടർക്ക് 1 0 0 0 എന്റെ 
പരിധോഷികം .
ലാഭത്തിന്റെ കണക്കും കൂട്ടി പുറത്തേക്ക് 
സ്ട്രെച്ചറിൽ വരുന്ന ശവശരീരം 
നിർനിമേഷമായ കണ്ണുകൾ പറയുന്നു 
നിങ്ങളുടെ നമ്പറും വരും സുഹൃത്തേ .
നിർവികാരമായ മുഖത്തുനിന്നും 
ഒന്നും കിട്ടിലെന്നു മനസിലാക്കി 
ഇരുളടഞ്ഞ മോർച്ചറി ലക്ഷ്യമാക്കി 
ശവത്തിന്റെ അന്ത്യയാത്ര .

സന്ധ്യ




പച്ചസസ്യലത സ്വച്ഛമാം തണുപ്പെ-
ന്നിൽ വന്നു നിറയുന്നനേരമീ -
സന്ധ്യയെന്ന മധുരാംഗി എന്നെയീ 
ഓർമതൻ കുന്നിലേറ്റിടുന്നുവോ
പോയകാല നിറമോർമകൾ മനം -
തേട്ടി തേട്ടി വരുവാൻ കൊതിക്കവേ
മന്ദമാരുതൻ താഴുകിയെത്തുന്നു
 നിർമലമാം സഖീ കരങ്ങളാൽ.
സ്വർണവർണതുകിൽ ചാർത്തിയന്നവൾ
 ചടുല നർത്തകീ അരികിലെത്തിയോ?
ലോകശ്രേഷ്ടവു തന്നയോ സ്രെഷ്ടിച്ചു
 സുന്ദരീയാകുമീ സന്ധ്യതന്നയും 
സന്ധ്യതൻ മനമേറിയിന്നു ഞാൻ
 സ്വപ്നസീമകളേറി കുതിക്കട്ടെ
സ്വപ്നമാകുമീ സംസാരജീവിത-
മെപ്രകാരമെന്നറിയാതെ മാനുഷർ
ഭ്രാന്തരായി കുതിച്ചു പാഞ്ഞീടുന്നു 
 സമയ ദൈർഖ്യത്തിനപ്പുറ മെത്തുവാൻ
പോയിനോക്കനാം ലോകന്ത സീമയിൽ,
 എണ്ണിനോക്കനാം താരഗണങ്ങളെ
കാറ്റിൽ മന്ദമായ് പാറി നടക്കുന്ന 
മേഘമാലകളെത്ര  മനോഹരം
അർത്ഥമുണ്ടോ പണത്തിലും,ശക്തിൽ 
അർത്ഥമുണ്ടോ പ്രസക്തിയിൽ എല്ലാമേ?
ഏറി ഏറി പറക്കനാം സ്വപ്നത്തിൻ
 ചിറകൊടിഞ്ഞു തളരും വരേക്കുമേ.
പാരിതീലെ പരീമള പുഷ്പങ്ങൾ ,
ഭംഗിയേറുന്ന കാനനച്ചോലകൾ
മഞ്ഞിതിൻറ്റെ പുതുമോടിഇട്ടോരാ 
ഹരിത വരണമാം കൊച്ചുമലകളും
കൊച്ചുപാദസരം കിലുക്കികൊണ്ട്‌ 
മന്ദമായിട്ടൊഴുകുന്നരുവിയും
മണ്ണു വിണ്ണിനെ പുൽകുവാൻ നോക്കുന്ന
 സന്ധ്യയെത്ര മനോഹര സ്വപ്നമായ് .
ഓരോ സന്ധ്യയും പോകുന്ന നേരത്തെൻ 
സ്വപ്നസാഗരം വറ്റി വരളുമോ ?...
ഇല്ല ,മണ്ണിനു മുത്തം കൊടുക്കുന്നു 
കണ്ണിതിൽ വരും സന്തോഷബാഷ്പങ്ങൾ ..